2014 ജനുവരി 4, ശനിയാഴ്‌ച

പഞ്ചായത്ത് പട്ടി കഥ

പഞ്ചായത്ത് പട്ടി

                                                                                                    കഥ 
          കുന്നുകൂടി കിടക്കുന്ന സഹജീവികളുടെ  മൃതശരീരങ്ങൾക്കരികിൽ നിന്നുകൊണ്ട്  ഓരിയിടുന്ന പട്ടി .നേരോം വെളുത്തിരുന്നെങ്കിൽ, പട്ടിപിടുത്തക്കാരൻ വന്നു പഞ്ചായത്ത് ഉദ്യോഗസ്ഥർക്കു മുന്നില് കൊല്ലപ്പെട്ട പട്ടികളുടെ എണ്ണം ബോധ്യപ്പെടുത്തിക്കഴിഞ്ഞെങ്കി  തനിക്കൊന്നു വിശ്രമിക്കാമെന്നു  ആശിച്ചെങ്കിലും ഒരുപകൽ മുഴുവൻ  ഒടിക്കിതച്ചതിന്റെ  ആലസ്യം ഒരു  കോട്ടുവാ ഇട്ടുകൊണ്ട്‌  പുറത്തേക്കൊഴുകി
           ഓര്മ്മവെച്ച നല് മുതൽ പഞ്ചായത്ത്‌ ഓഫീസിന്റെ കാർ ഷെഡിൽ  കഴിഞ്ഞുവരുന്ന അനാഥയായ തന്നെ ആരും ഉണ്ടായിരുന്നില്ല .വിശന്നൊട്ടിയ  വയറുമായി അടുത്ത വീടുകളിൽ കയറിയിറങ്ങിയ രാത്രികളിൽ ഭയാനകമായ ധാരാളം ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് .വീട്ടമ്മമാരുടെ
ഉറക്കമുറികളിൽ രാത്രിയാകാൻ വേണ്ടി പ്രാർധിക്കുന്ന പോമെറിയൻ പട്ടികളെ നോക്കി iആശിച്ചിട്ടുണ്ട് . ഒരുപാടു സ്വപ്നം കണ്ടിട്ടിണ്ട് .പഞ്ചായത്ത്‌ ഓഫീസിലെ  സ്വീകരണമുറിയിൽ ഘടിപ്പിച്ച കണ്ണാടിയിൽ നോക്കി തനിക്കു പോമേരിയനെപ്പോലെ സൌന്ധര്യമില്ലേ എന്ന് സ്വയം ചോദിച്ചിട്ടുണ്ട് .അന്ന്യരെ സ്നേഹിക്കാനുള്ള  ആർദ്രത സ്വന്തം കണ്ണുകളിൽ വീക്ഷിച്ചിട്ടുണ്ട് .ഒരിക്കലും ഒരു ചാവാലിപ്പട്ടിക്കു  പോമെരിയന്റെ മൃദു  മേനി ഉണ്ടാകാറില്ല . രാത്രി
സഞ്ചാരികളായ  പിതാക്കന്മാർക്കു കുറുക്കന്റെ കണ്ണുകളായിരുന്നു . അവർ പകലുകളെ ഭയന്നു.
അല്ലെങ്കിൽ ഒളിച്ചുവെയ്കപ്പെടുന്നത് പലതും കാണാൻ ശ്രമിച്ചു . ശാപം കിട്ടിയ ജന്മം .അനാഥ ബാല്യത്തെ അവൾ സ്വയം ശപിച്ചു .
                 മാറി മാറി ഭരിച്ച ജനപ്രധിനിധികളും അവരുടെ ഉദ്യോഗസ്ഥരും അവരുടെ ഉച്ചഭക്ഷ -
  ണത്തിന്റെ ഉചിഷ്ട്ടത്തിനു  പുറമെ തനിക്കു ഒരു ഉരുള ചോറ് പ്രത്യേകം നീക്കിവെച്ചു .അവരെ കാണുമ്പൊൾ അർദ്ധപട്മാസനത്തിലിരുന്നു  സലുട്ട് ചെയ്തപ്പോൾ  അവര്ക്ക് തന്നോടുള്ള വാത്സല്ല്യം വർദ്ധിച്ചു.തൻ അവരുടെ ഭാഷ മനസിലാക്കി .മുഖഭാവങ്ങളും ചെഷ്ട്ടകളും     ഉൾക്കൊള്ളാൻ  ശീലിച്ചു .
                   കാർ  ഷെഡ   പൊളിച്ചു നീക്കി മാലിന്യ  സംസ്കരണ  പ്ലാന്റ്  നിർമ്മിച്ചപ്പോൾ താനത്തിന്റെ കാവൽക്കാരനായി . പഞ്ചായത്ത്‌ ഓഫീസിന്റെ വരാന്ത തനിക്കു മഴ നനയാതിരിക്കുവാനുള്ള അഭയ കേന്ദ്രമായപ്പോൾ ഒരിക്കൽ പോലും തടയാൻ ശ്രമിച്ചില്ല .
                  സസ്കരിക്കനെത്തുന്ന മാലിന്യ കൂമ്പരങ്ങളിൽ നിന്ന്  തനിക്കു കടിച്ചുവലിക്കാനുള്ള
എല്ലിൻ കഷണങ്ങൾ കിട്ടിക്കൊണ്ടിരുന്നു .ഇപ്പോൾ തന്റെ പല്ലുകൾ ബലവത്തായി  തീർന്നിരിക്കുന്നു. കണ്ണുകളിൽ നിന്നും സ്നേഹഭവങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്  അവൾ
കണ്ണാടിയിൽ നോക്കി സ്വയം തിരിച്ചറിഞ്ഞു .
                  ഭരണസമിതിയുടെ രഹസ്യ നീക്കങ്ങൾ പലതും ആദ്യം അറിയുന്നത് താനാണെന്ന
കാര്യം മറ്റാർക്കും അറിയില്ല .പഞ്ചായത്ത് പ്രേസിഡണ്ടിന്റെയും അഗംഗലുടെയും  കശേരകൽക്കടിയിൽ  വിശ്രമിക്കുന്ന  പട്ടിയെ കുറിച്ച് അവർക്ക് വേവലാതിയില്ല .
                   പട്ടിക്കു മലയാളഭാഷ വശമില്ലെന്ന തെറ്റിദ്ധാരണകൊണ്ട്  മൃഗങ്ങൾക്ക് സംസാരശേഷി  ഇല്ലെന്നു ആസ്വസിച്ചിട്ടുണ്ടാകും.
                   തെരുവുപട്ടികളു്ടെ  ശല്ല്യം രൂക്ഷ്മയതുകൊണ്ട് പഞ്ചായത്തിൽ പലര്ക്കു നേരെയും
ആക്രമണമുണ്ടായി എന്നാ വാർത്തയിൽ ഭരണസമിതി ഒന്നടങ്കം ഗൌരവത്തോടെ കൂലംകഷമായി    ചർച്ച ആരംഭിച്ചിരിക്കുന്നു .
                  തീവ്രമായ ചര്ച്ചയ്കൊടുവിൽ  പട്ടിപിടുത്തക്കാരനെ  കൊണ്ട് വരാൻ ഉറച്ചൊരു തീരുമാനം കൈക്കൊണ്ടു .
                      പട്ടിപിടുത്തക്കാരൻ വരുമെങ്കിൽ ആദ്യം കൊല്ലപ്പെടുന്നത് താനയിരിക്കുമെന്നു അവൾ ഭയപ്പെട്ടു .അവൾ പ്രസിഡണ്ടിന്റെ കസേരയ്കടിയി  കിടന്നു കൊണ്ട് പതുക്കെ ഒന്ന് മൂളി .
                      പട്ടിപിടുത്തക്കാരനെ നിയമിക്കുമ്പോൾ പഞ്ചായത്ത്‌ പട്ടിയെ ഒഴിവാക്കുക എന്നാ വ്യവസ്ഥ ഭരണസമിതി കൈയടിച്ചു പാസാക്കി .
                      കുറ്റിക്കാടുകളിലും ഓടകളിലും  ക്ഷീണിതരായി   കിടക്കുന്ന തെരുവ് പട്ടികളെ  പ്രണയം നടിച്ചു അവൾ പട്ടിപിടുത്തക്കാരന്റെ  മുന്നിലെത്തിച്ചു  അയാൾ കമ്പികൊണ്ട് നിര്മ്മിച്ച ഊരാക്കുടുക്കുകളിൽ ,വിഷമരുന്നു കുത്തിവെച്ചു കൊല്ലുമ്പോൾ , ഇല്ലാതാകുന്നത്  സ്വന്തം വംശമാ ണെന്ന  തിരിച്ചറിവുണ്ടായിട്ടും  അവൾക്ക് അല്പം പോലും  പശ്ചാത്താപമുണ്ടയില്ല .
                    കണ്ണാടിക്ക് മുന്നിൽ പള്ളിളിച്ചുകൊണ്ട് സ്വന്തം നിഴൽ നോക്കി ആത്മനൊമ്പരപ്പെട്ടു
തൻ ഇപ്പോൾ യുദ്ധ ഭൂമിയിലാണ്  ഇവിടെ സ്വന്തം നിലനില്പിന് വേണ്ടി യുദ്ധം ചെയ്തു വിജയിക്കാതെ  നിവൃത്തിയില്ല.
                     ഓഫീസിലെ  ചുമരിൽ വിശ്രമിക്കുന്ന ഗാന്ധിജിയുടെ  കൈലേന്തിയ ഭഗവത്ഗീതയുടെ ചിത്രതിലിരുന്നു ഗൌളി  മേലോട്ട് നോക്കി ചിലച്ചുകൊണ്ടിരുന്നു .
                                                                                        
                                                                                           ഒ. പി.ഹരീശൻ
                                                                                             ഉദയഗിരി
                                                                                            ദേവർകോവിൽ 
              

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ