കഥ
അൻപത്തൊന്നു വെട്ടേറ്റ തല
അൻപത്തൊന്നക്ഷരം ഇത് ഓരോന്നിതെന്മൊഴിയിലൻപോടു
ചേർക്ക ഹരി നാരായണായ നമ:
അടുത്ത ക്ഷേത്രത്തിൽ നിന്നും പ്രവഹിച്ച ഹരിനാമ കീർത്തനത്തിന്റെ സംഗീതം ആസ്വദിച്ചു കൊണ്ട് ഞെട്ടിയുണർന്ന അയാൾ കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ശരീരത്തിലെ മുഴുവൻ അവയവങ്ങളും യഥാ സ്ഥാനങ്ങളിൽ ഉണ്ടെന്നു ഉറപ്പുവരുത്തുന്ന പതിവ് രീതി അവലംഭിചു . നിർഭാഗ്യമെന്നു പറയട്ടെ തല ഉടലിൽ കാണാനില്ല .സങ്കടവും ദേഷ്യവും സഹിക്കാനാവാതെ അയാൾ ഭാര്യയെ വിളിച്ചു .ഉച്ചയ്ക്കത്തെ തോരന് മുരിങ്ങയില നുള്ളിക്കൊണ്ടിരിക്കുന്ന ഭാര്യയുടെ ശാസന ഇന്നും പതിവുപോലെ അയാൾക്ക് ലഭിച്ചു .കുറച്ചുനാളായി നിങ്ങൾക്ക് ശ്രദ്ധ തീരെ ഇല്ലാതായിരിക്കുന്നു .കഴിഞ്ഞ ദിവസം പെരുവിരൽ കാണാതായപ്പോൾ ഗുരുദക്ഷിണ നല്കിയെന്ന് പറഞത് ഞാനങ്ങ് വിശ്വസിച്ചു .ഈ പോക്ക് പോകുകയാണെങ്കിൽ നിങ്ങളെത്തന്നെ കാണതാവാൻ അധികം കാലം വേണ്ടിവരില്ല . അതുകൊണ്ട് എത്രയും വേഗം പോലീസിൽ ഒരു പരാതി കൊടുക്കാൻ ഭാര്യ നിര്ദ്ധെശിച്ചു .
പരാതിയുമായി സ്റ്റെഷനിലെത്തിയ അയാളോട് ഇരിക്കാൻ പറഞ്ഞിട്ട് ഇൻസ്പെക്ടർ പരാതി വായിച്ചു നോക്കി ഉടൽ നഷ്ട്ടപ്പെട്ടൊരു തല കുറെക്കാലമായി പോലീസിന്റെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു .പക്ഷെ അതിൽ അൻപത്തൊന്നു വെട്ടേറ്റതുകൊണ്ട് നിങ്ങളുടെതാവൻ സാദ്ധ്യതയില്ല .അതൊരിക്കലും എന്റേതല്ല അതിൽ നിറയെ അക്ഷരങ്ങളായിരുന്നെന്നു പറഞ്ഞു കൊണ്ട് അയാൾ വിതുമ്പി .
ഷോക്ക് ട്രീട്ടുമെന്റിനായി വയറുകളാൽ ബന്ദിപ്പിച്ചു ഭ്രാന്ധാശുപത്രിയിലെ കട്ടിലിൽ കിടന്ന് അവശേഷിക്കുന്ന ഉടലിൽ നിന്ന് വീണ്ടും അവയവങ്ങൾ നഷ്ടപ്പെടുന്നുണ്ടോ എന്ന് സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്നു.ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷിയില്ലാതെ ഭാര്യ കട്ടിലിൽ ഇരുന്നു ഓറഞ്ച് തിന്നുകൊണ്ടിരുന്നു ഡോക്ടർ അയാളുടെ പുറത്തു തട്ടിയിട്ടു നഷ്ടപ്പെട്ടതൊക്കെ നമുക്ക് തിരിച്ചുപിടിക്കാമെന്നു ആശ്വസിപ്പിച്ചു .
ഒ. പി. ഹരീശൻ
ഉദയഗിരി
ദേവർകോവിൽ l
ചേർക്ക ഹരി നാരായണായ നമ:
അടുത്ത ക്ഷേത്രത്തിൽ നിന്നും പ്രവഹിച്ച ഹരിനാമ കീർത്തനത്തിന്റെ സംഗീതം ആസ്വദിച്ചു കൊണ്ട് ഞെട്ടിയുണർന്ന അയാൾ കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ശരീരത്തിലെ മുഴുവൻ അവയവങ്ങളും യഥാ സ്ഥാനങ്ങളിൽ ഉണ്ടെന്നു ഉറപ്പുവരുത്തുന്ന പതിവ് രീതി അവലംഭിചു . നിർഭാഗ്യമെന്നു പറയട്ടെ തല ഉടലിൽ കാണാനില്ല .സങ്കടവും ദേഷ്യവും സഹിക്കാനാവാതെ അയാൾ ഭാര്യയെ വിളിച്ചു .ഉച്ചയ്ക്കത്തെ തോരന് മുരിങ്ങയില നുള്ളിക്കൊണ്ടിരിക്കുന്ന ഭാര്യയുടെ ശാസന ഇന്നും പതിവുപോലെ അയാൾക്ക് ലഭിച്ചു .കുറച്ചുനാളായി നിങ്ങൾക്ക് ശ്രദ്ധ തീരെ ഇല്ലാതായിരിക്കുന്നു .കഴിഞ്ഞ ദിവസം പെരുവിരൽ കാണാതായപ്പോൾ ഗുരുദക്ഷിണ നല്കിയെന്ന് പറഞത് ഞാനങ്ങ് വിശ്വസിച്ചു .ഈ പോക്ക് പോകുകയാണെങ്കിൽ നിങ്ങളെത്തന്നെ കാണതാവാൻ അധികം കാലം വേണ്ടിവരില്ല . അതുകൊണ്ട് എത്രയും വേഗം പോലീസിൽ ഒരു പരാതി കൊടുക്കാൻ ഭാര്യ നിര്ദ്ധെശിച്ചു .
പരാതിയുമായി സ്റ്റെഷനിലെത്തിയ അയാളോട് ഇരിക്കാൻ പറഞ്ഞിട്ട് ഇൻസ്പെക്ടർ പരാതി വായിച്ചു നോക്കി ഉടൽ നഷ്ട്ടപ്പെട്ടൊരു തല കുറെക്കാലമായി പോലീസിന്റെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു .പക്ഷെ അതിൽ അൻപത്തൊന്നു വെട്ടേറ്റതുകൊണ്ട് നിങ്ങളുടെതാവൻ സാദ്ധ്യതയില്ല .അതൊരിക്കലും എന്റേതല്ല അതിൽ നിറയെ അക്ഷരങ്ങളായിരുന്നെന്നു പറഞ്ഞു കൊണ്ട് അയാൾ വിതുമ്പി .
ഷോക്ക് ട്രീട്ടുമെന്റിനായി വയറുകളാൽ ബന്ദിപ്പിച്ചു ഭ്രാന്ധാശുപത്രിയിലെ കട്ടിലിൽ കിടന്ന് അവശേഷിക്കുന്ന ഉടലിൽ നിന്ന് വീണ്ടും അവയവങ്ങൾ നഷ്ടപ്പെടുന്നുണ്ടോ എന്ന് സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്നു.ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷിയില്ലാതെ ഭാര്യ കട്ടിലിൽ ഇരുന്നു ഓറഞ്ച് തിന്നുകൊണ്ടിരുന്നു ഡോക്ടർ അയാളുടെ പുറത്തു തട്ടിയിട്ടു നഷ്ടപ്പെട്ടതൊക്കെ നമുക്ക് തിരിച്ചുപിടിക്കാമെന്നു ആശ്വസിപ്പിച്ചു .
ഒ. പി. ഹരീശൻ
ഉദയഗിരി
ദേവർകോവിൽ l