2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

എന്റെ പൂച്ച
എന്റെ വെളുത്ത വളർത്തുപൂച്ച കുറച്ചു കാലമായി ഒരു കറുത്ത പൂച്ചയുമായി സൌഹൃദത്തിലായിരുന്നു . ആദ്യമൊന്നും ഞാനത്ര കാര്യമാക്കിയില്ല .ഇപ്പോൾ എന്റെ പൂച്ച പ്രസവിച്ചിരിക്കുന്നു അതും രണ്ടു കുട്ടികളെ . ഒന്ന് വെളുപ്പ്‌ നിറവും മറ്റേതു കറുപ്പുനിറവും . ഞാൻ രണ്ടിനെയും ഓമനിച്ചു വളർത്തി. പക്ഷെ ഇപ്പോൾ രണ്ടിന്റെയും സ്വഭാവം ഒന്നുതന്നെ തക്കം കിട്ടിയാൽ കട്ടുതിന്നും എന്നല്ല കട്ടുതിന്നാൻ തക്കം പാർത്തിരിക്കുകയാണ്

2014 മേയ് 24, ശനിയാഴ്‌ച

സമയമില്ലെന്ന വേവലാതി

  സമയമില്ലെന്ന വേവലാതി
                                                                   കവിത
തൊപ്പിയില്ല കുടയുമില്ല ഊന്നുവടിയുമില്ല
തപ്പിതടയാൻ സമയമില്ലെന്ന വേവലാതിയുമില്ല
പിന്നിൽ നിന്നാരോ വിളിച്ചുകൂവി
തെന്നി നില്ക്കാതെ വേഗം നടക്കൂ സമയമില്ലൊട്ടും
         മകന്റെ ചോറൂണിനെത്താതിരുന്ന പരിഭവം മാറ്റാൻ
         സമയമില്ലെന്ന വേവലാതി  ഫോണിൽ വിളിച്ചു ചൊല്ലി
         കൂടണയാൻ  പറക്കുന്ന  കിളിക്കൂട്ടങ്ങളെ നോക്കി
         കടം തീർത്ത്‌  കണവൻ തിരിച്ചെത്തുവാൻ മോഹിച്ചു
ഇടവ പാതിയു മില്ലൊട്ടു തുലാ വർഷവുമില്ല
മാനം മുട്ടെ മുളച്ചു പൊങ്ങിയ മൊബയിൽ ടവറുകളിൽ
സമയമില്ലെന്ന വേവലാതി തരംഗങ്ങളായി  പ്രത്ധ്വനിച്ചു
മേഘങ്ങളിൽ തട്ടി അവയൊക്കെയും തിരിച്ചു പോയതാവാം
         അമ്മയെ നോക്കി കരഞ്ഞിരുന്ന  കുഞ്ഞിനോടമ്മ ചൊല്ലി
         നിനക്ക് കടിച്ചു വലിക്കാൻ  എനിക്കിപ്പോൾ സമയമില്ല 
         ആശുപത്രി വരാന്തകളിൽ  ഗ്ലൂക്കോസ് തുള്ളികളെണ്ണി തീർക്കുമ്പോൾ
         കേൾക്കാറില്ലൊരിക്കലും സമയമില്ലെന്ന   വേവലാതി
തേരട്ടയ്ക്ക്  പോലും ചുരുണ്ട് കിടക്കാൻ സമയമില്ലൊട്ടും
ജീവിച്ചു തീർക്കാൻ   ഓടി  കിതയ്ക്കാൻ  ഒത്തിരിയുണ്ട് ദൂരം
മഴപ്പാറ്റയെ നോക്കൂ നിമിഷങ്ങൾ എണ്ണി ജീവിക്കുമ്പോൾ
അവയ്ക്കൊരിക്കലുമില്ല  സമയത്തിന്റെ വേവലാതി
             ആർത്തുല്ലസിച്ച്  പറക്കുന്നു വെളിച്ചത്തിനായ്‌ അറിവിനായ്
             അറിവോക്കെയും നേടി  സ്വയം ചിറകുകൾ കരിയും വരെ
             ഒടുക്കം ചത്തു  തെക്കോട്ടെടുക്കുമ്പോൾ ബന്ധുക്കളൊക്കെയും
             ചൊല്ലി   ഇനിയും കാത്തുനിൽക്കാൻ  ആരുമില്ല  ഒട്ടും സമയവുമില്ല
                                                                ഒ പി  ഹരീശൻ

 

2014 മേയ് 19, തിങ്കളാഴ്‌ച

ഓട്ടം

ഓട്ടം
കവിത `
നെടുങ്ങനെ ഓടിയത് നെട്ടോട്ടമായി
കുറുങ്ങനെ ഓടിയപ്പോൾ കൂട്ടയോട്ടമായി
പരത്തിയോടിയത് പടയോട്ടമായി
ഓട്ടങ്ങളിനിയെത്ര ബാക്കി നമുക്കായ്
ഒ.പി . ഹരീശൻ

2014 മേയ് 7, ബുധനാഴ്‌ച

ചെരുപ്പ് കവിത .

 ചെരുപ്പ്                     കവിത

നില തെറ്റിയൊഴുകാൻ  നിര തെറ്റിനീങ്ങാൻ
തേഞ്ഞു തീർന്നൊടുവിൽ  നീ പാഴ്വസ്തുവായിടും
രാമ രാജ്ജ്യത്തിനു കാവൽ നിന്ന നീയന്നു പാദുകമായി
അഴിമതിക്കാരുടെ  കഴുത്തിലണിഞ്ഞു നീ ചെരുപ്പായി

        കാമിനിമാരുടെ മാനം കാക്കാൻ നിന്നെ വീണ്ടും വാഴ്ത്തി
        അവനിയിൽ ഇനിയും വേഷങ്ങൾ ഒത്തിരിൻ നിനക്കായി
        മതമില്ലെന്നു ചൊല്ലി ക്ഷേത്ര നടയിലാരോ നിന്നെ തടഞ്ഞു
        മതം ഇല്ലാത്തവാൻ ഈശ്വര നിഷേധിയെന്നു മതം ഓതി

പാദങ്ങൾക്ക് മുണ്ട് മോഹങ്ങളെന്നു മുതലാളിത്വം
പാദങ്ങൾlക്കില്ല  ഇനിയൊരുവട്ടം മോഹിക്കാനവകാശം
മോഹങ്ങളൊക്കെ  നമ്മളാർക്കോ  തീറെഴുതി
മോഹമെന്നൊരു  വാക്കുച്ചരിക്കാനില്ല അവകാശം

         പാണ്ഡവർക്കു വ്യഭിചാരത്തിന് നിന്നെ കാവലിരുത്തി
         തെറ്റെന്നോതിയ  ശ്വാനൻ ഇന്നും വംശ ശാപം  ജീവിതമാക്കി
         അടി തെറ്റി വീണതിനെന്നം  നീ പഴി കേൾക്കുന്നു
         ആണി രോഗിയണിഞ്ഞ നിന്നെ കുലമോക്കെയും ഭയക്കുന്നു

പാദ രക്ഷയായി  നിന്നെ ഇന്നും വിലക്കുന്നവരോർക്കുക
പാദ സേവ ചെയ്യും നിങ്ങളുടെ പാദം രക്ഷിച്ചവനല്ലേ രക്ഷകൻ
പാദ മുദ്രകൾ  പിന്തുടരുന്നവരോർക്കുക
മുദ്രകാത്തവൻ ചെരുപ്പായി കുപ്പത്തൊട്ടിയിലശാന്തമായി  ഇന്നും
                                                                  . പി ഹരീശൻ






.

2014 ഏപ്രിൽ 19, ശനിയാഴ്‌ച

സംഖൊലി

             
സംഖൊലി
കൃഷ്ണാ ഭഗവാനെ നിൻ പാഞ്ചജന്യത്തിൻ
നാദം മുഴങ്ങുവാൻ നേരമായി
ധർമ്മച്യുതിയിൽ അധർമ്മം അറുത്തിട്ട
 ധന്യാ ധനഞ്ജയ  സാരഥിയെ

              കേൾക്കട്ടെ വീണ്ടും അവിടുത്തെ ശംഖൊലി
              ഞെട്ടട്ടെ  നവ്യാ ദുശാസനന്മാർ
              കള്ള ചൂദിന്റെ കരു നീക്കക്കാരുടെ
              കാലിടറട്ടെ   തളർന്നിടട്ടെ

വീണ്ടുമൊരു രാജസൂയ്യ മിന്നാരതിൻ
ധർമ്മവൃതന്മാർ നടത്തിടട്ടെ
കൌസ്തുഭം  തന്നിലുരുമ്മി
ലാ ല ലാ ല  മാടിടുമ്പോൾ
                 
                  കാളിന്ദി യാറിൻ  പുളിനം പുളകിതം
                  പൂക്കളാലർച്ചിത മായിടട്ടെ
                   ഇല്ലാത്തവർക്ക് അവിടുന്നു ദൂതനായി
                   ഇല്ലയ്മയ്ക്ക്  അങ്ങിന്നു സാരഥിയായി

വന്നണയാനുള്ള  കാലമായി ഭാരതം
ഊർന്നു നോക്കിടുന്നു ഗീത വാക്ക്യം
ധേനുക്കൾ മേയട്ടെ  ധർമ്മം ചാരിക്കട്ടെ
ധന്ന്യരാവട്ടെ  മനുഷ്യ  വൃന്ദം
                                                ഒ. പി . ഹരീശൻ

2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച

നാട്ടു മാവ്

              നാട്ടു മാവ്

കവിത ഇന്നെന്റെ  നാക്കിനു വഴങ്ങിയില്ല
കവിത ഇന്നെന്റെ പേനയിലോഴുകിയില്ല
കുത്തി കുറിച്ചത്  ഒക്കെയും കവിതയായിരുന്നു
വെട്ടി തിരുത്തിയതും  ഒക്കെ കവിതയായിരുന്നു.

                    പുഴ ഒഴുകിയതൊക്കെയും കവിതയായിരുന്നു
                    പഴകിയൊരു  ഓർമ്മയായി ഇന്നും ശേഷിക്കുന്നു
                     പുഴയൊഴുകിയ വഴികളൊക്കെയും മാലിന്യ -
                     കൂമ്പാരങ്ങളാൽ മറയ്ക്കപ്പെട്ടൊരു രേഖ മാത്രം

അതിരുകൾ കാട്ടികൊടുക്കാൻ അവശേഷിച്ചില്ല
അടയാള ശില പോലും ഒന്നെവിടെയും
പൊൻ കതിരുകൾ ആടിയുലഞ്ഞ വയലുകൾ                                                                          ഇന്നും      മനസിലോരോർമ്മയായി   അവശേഷിക്കുന്നു
                      
                       ഇല്ലത്തെ നാട്ടുമാവിൻ ചുവട്ടിലൊരു  മാമ്പഴക്കാലം
                       എല്ലരുമൊത്തുകൂടി കാറ്റിനെ കാത്തൊരോർമ്മ
                       മാമ്പഴക്കാലം കഴിഞ്ഞു പോയി  മാവു തനിച്ചായി
                       നഷ്ടബാല്ല്യം  കഴിഞ്ഞു  കഷ്ട വർധക്യമെത്തിയപോൽ

കരിഞ്ഞുണങ്ങിയ ശിഖരങ്ങളുമായി ആരെയോ
കാത്തു നില്ക്കും മാവിൽ നിന്നോഴുകിയ കണ്ണീർ
ഇല്ലത്തമ്മ കിടപ്പായിട്ടന്ദ്യ   യാമത്തിനായി
ഇല്ലിനിയൊരു ജന്മ്മം കൂടി കത്തുനില്ക്കാൻ

                         ഒടുവിലൊരു ദിനം ഒടുങ്ങിയവർക്കൊപ്പം
                         കരിം പുക ചുരുളുകളായി ആകാശ വീഥിയിൽ
                         എരിഞ്ഞുണങ്ങിയ വാർധക്ക്യമായി  നഷ്ട യൗവനമായി
                         കരിഞ്ഞുണങ്ങിയോരോർമ്മയായി    നാട്ടുമാവ്  ഇന്നും

                                                                      ഒ. പി . ഹരീശൻ

2014 ഏപ്രിൽ 8, ചൊവ്വാഴ്ച

മരണഗർത്തം ഡി . നോവൽ ഭാഗം 4

       മരണഗർത്തം    ഡി . നോവൽ    ഭാഗം 4

          അയാളുടെ  കണ്ണുകളിൽ തീ പടർന്നു. ഇൻസ്പെക്ടർ ഭയന്നു  വിറയ്ക്കാൻ തുടങ്ങി
                 അലറി വിളിച്ചാൽ ഒന്ന് കേൾക്കാൻ  ഒരു മനുഷ്യന്റെ  ഗന്ധം  പോലും അവിടെ ഉണ്ടായിരുന്നില്ല .
                  ഒരു പാട് പാവങ്ങളുടെ  പുറത്തു  മൂന്നാം മുറ പ്രയോഗിച്ച  ഇൻസ്പെക്ടർ ഉടുമ്പ് ഔസെഫ്  നിന്ന്  വിയർത്തു
                    സാർ  ഇപ്പോൾ എന്തിനെയോ ഭയക്കുന്നു . ഔസേഫിനു  നിയമം അറിയില്ലേ . ഉടുമ്പിനെ പിടിച്ചു ചുട്ടു  തിന്നുന്നത്  നിയമപ്രകാരം കുറ്റമല്ലേ . വന നിയമം പോലീസുകാർക്ക്  ഒഴിവുണ്ടോ  എന്ന് അയാള് എളിമയോടെ ചോദിച്ചു .
                     നിങ്ങൾ ആരാണ്  എന്തിനാണ്  എന്നെ ഭയപ്പെടുത്തുന്നത്‌ .
                    സാർ ഞാൻ ആദ്യമേ പറഞ്ഞല്ലോ  ഞാൻ ഒരു പാവപ്പെട്ട എഴുത്തുകാരൻ. എന്റെ മുഷിഞ്ഞു നാറിയ  തോൾ സഞ്ചിയിൽ  കീറിപ്പറിഞ്ഞ കടലാസ് തുണ്ടുകൾ  ഒപ്പം മഷിതീരാറായ
ഒരു പേനയും . അല്ലാതെ എനിക്ക്  സാറിനെ പോലുള്ള  ഉയർന്ന വ്യക്തികളോട് ഒന്നും ചെയ്യാൻ സാധ്യമല്ല . സാർ ഭയപ്പെടുന്നത്  എന്നെയല്ല  സാറിന്റെ സ്വന്തം മനസാക്ഷിയെ ആണ്  സംശ യമുണ്ടെങ്കിൽ  ആ വണ്ടിയുടെ കണ്ണാടിയിൽ  സ്വന്തം മുഖം ഒന്ന് നോക്കൂ
                        ഇൻസ്പെക്ടർ ഭയന്ന് വിറച്ചുകൊണ്ട്  പോലീസ്‌ ജീപ്പിന്റെ സൈഡ് കണ്ണാടിയിൽ  സ്വന്തം മുഖത്തിന്റെ നിഴൽ നോക്കി.
                         അയാളുടെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു. തല പോലും കാണാനില്ല  സ്വന്തം തല അറുത്തു മാറ്റപ്പെട്ടിരിക്കുന്നു  ചോരയൊലിക്കുന്ന കബന്ധം  ഒരലർച്ചയോടെ  ഉടുമ്പ് ഔസെഫ് മറിഞ്ഞു വീണു .
                                                                                                      തുടരും .......