2014 ഏപ്രിൽ 8, ചൊവ്വാഴ്ച

മരണഗർത്തം ഡി . നോവൽ ഭാഗം 4

       മരണഗർത്തം    ഡി . നോവൽ    ഭാഗം 4

          അയാളുടെ  കണ്ണുകളിൽ തീ പടർന്നു. ഇൻസ്പെക്ടർ ഭയന്നു  വിറയ്ക്കാൻ തുടങ്ങി
                 അലറി വിളിച്ചാൽ ഒന്ന് കേൾക്കാൻ  ഒരു മനുഷ്യന്റെ  ഗന്ധം  പോലും അവിടെ ഉണ്ടായിരുന്നില്ല .
                  ഒരു പാട് പാവങ്ങളുടെ  പുറത്തു  മൂന്നാം മുറ പ്രയോഗിച്ച  ഇൻസ്പെക്ടർ ഉടുമ്പ് ഔസെഫ്  നിന്ന്  വിയർത്തു
                    സാർ  ഇപ്പോൾ എന്തിനെയോ ഭയക്കുന്നു . ഔസേഫിനു  നിയമം അറിയില്ലേ . ഉടുമ്പിനെ പിടിച്ചു ചുട്ടു  തിന്നുന്നത്  നിയമപ്രകാരം കുറ്റമല്ലേ . വന നിയമം പോലീസുകാർക്ക്  ഒഴിവുണ്ടോ  എന്ന് അയാള് എളിമയോടെ ചോദിച്ചു .
                     നിങ്ങൾ ആരാണ്  എന്തിനാണ്  എന്നെ ഭയപ്പെടുത്തുന്നത്‌ .
                    സാർ ഞാൻ ആദ്യമേ പറഞ്ഞല്ലോ  ഞാൻ ഒരു പാവപ്പെട്ട എഴുത്തുകാരൻ. എന്റെ മുഷിഞ്ഞു നാറിയ  തോൾ സഞ്ചിയിൽ  കീറിപ്പറിഞ്ഞ കടലാസ് തുണ്ടുകൾ  ഒപ്പം മഷിതീരാറായ
ഒരു പേനയും . അല്ലാതെ എനിക്ക്  സാറിനെ പോലുള്ള  ഉയർന്ന വ്യക്തികളോട് ഒന്നും ചെയ്യാൻ സാധ്യമല്ല . സാർ ഭയപ്പെടുന്നത്  എന്നെയല്ല  സാറിന്റെ സ്വന്തം മനസാക്ഷിയെ ആണ്  സംശ യമുണ്ടെങ്കിൽ  ആ വണ്ടിയുടെ കണ്ണാടിയിൽ  സ്വന്തം മുഖം ഒന്ന് നോക്കൂ
                        ഇൻസ്പെക്ടർ ഭയന്ന് വിറച്ചുകൊണ്ട്  പോലീസ്‌ ജീപ്പിന്റെ സൈഡ് കണ്ണാടിയിൽ  സ്വന്തം മുഖത്തിന്റെ നിഴൽ നോക്കി.
                         അയാളുടെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു. തല പോലും കാണാനില്ല  സ്വന്തം തല അറുത്തു മാറ്റപ്പെട്ടിരിക്കുന്നു  ചോരയൊലിക്കുന്ന കബന്ധം  ഒരലർച്ചയോടെ  ഉടുമ്പ് ഔസെഫ് മറിഞ്ഞു വീണു .
                                                                                                      തുടരും .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ