2014 മേയ് 24, ശനിയാഴ്‌ച

സമയമില്ലെന്ന വേവലാതി

  സമയമില്ലെന്ന വേവലാതി
                                                                   കവിത
തൊപ്പിയില്ല കുടയുമില്ല ഊന്നുവടിയുമില്ല
തപ്പിതടയാൻ സമയമില്ലെന്ന വേവലാതിയുമില്ല
പിന്നിൽ നിന്നാരോ വിളിച്ചുകൂവി
തെന്നി നില്ക്കാതെ വേഗം നടക്കൂ സമയമില്ലൊട്ടും
         മകന്റെ ചോറൂണിനെത്താതിരുന്ന പരിഭവം മാറ്റാൻ
         സമയമില്ലെന്ന വേവലാതി  ഫോണിൽ വിളിച്ചു ചൊല്ലി
         കൂടണയാൻ  പറക്കുന്ന  കിളിക്കൂട്ടങ്ങളെ നോക്കി
         കടം തീർത്ത്‌  കണവൻ തിരിച്ചെത്തുവാൻ മോഹിച്ചു
ഇടവ പാതിയു മില്ലൊട്ടു തുലാ വർഷവുമില്ല
മാനം മുട്ടെ മുളച്ചു പൊങ്ങിയ മൊബയിൽ ടവറുകളിൽ
സമയമില്ലെന്ന വേവലാതി തരംഗങ്ങളായി  പ്രത്ധ്വനിച്ചു
മേഘങ്ങളിൽ തട്ടി അവയൊക്കെയും തിരിച്ചു പോയതാവാം
         അമ്മയെ നോക്കി കരഞ്ഞിരുന്ന  കുഞ്ഞിനോടമ്മ ചൊല്ലി
         നിനക്ക് കടിച്ചു വലിക്കാൻ  എനിക്കിപ്പോൾ സമയമില്ല 
         ആശുപത്രി വരാന്തകളിൽ  ഗ്ലൂക്കോസ് തുള്ളികളെണ്ണി തീർക്കുമ്പോൾ
         കേൾക്കാറില്ലൊരിക്കലും സമയമില്ലെന്ന   വേവലാതി
തേരട്ടയ്ക്ക്  പോലും ചുരുണ്ട് കിടക്കാൻ സമയമില്ലൊട്ടും
ജീവിച്ചു തീർക്കാൻ   ഓടി  കിതയ്ക്കാൻ  ഒത്തിരിയുണ്ട് ദൂരം
മഴപ്പാറ്റയെ നോക്കൂ നിമിഷങ്ങൾ എണ്ണി ജീവിക്കുമ്പോൾ
അവയ്ക്കൊരിക്കലുമില്ല  സമയത്തിന്റെ വേവലാതി
             ആർത്തുല്ലസിച്ച്  പറക്കുന്നു വെളിച്ചത്തിനായ്‌ അറിവിനായ്
             അറിവോക്കെയും നേടി  സ്വയം ചിറകുകൾ കരിയും വരെ
             ഒടുക്കം ചത്തു  തെക്കോട്ടെടുക്കുമ്പോൾ ബന്ധുക്കളൊക്കെയും
             ചൊല്ലി   ഇനിയും കാത്തുനിൽക്കാൻ  ആരുമില്ല  ഒട്ടും സമയവുമില്ല
                                                                ഒ പി  ഹരീശൻ

 

2014 മേയ് 19, തിങ്കളാഴ്‌ച

ഓട്ടം

ഓട്ടം
കവിത `
നെടുങ്ങനെ ഓടിയത് നെട്ടോട്ടമായി
കുറുങ്ങനെ ഓടിയപ്പോൾ കൂട്ടയോട്ടമായി
പരത്തിയോടിയത് പടയോട്ടമായി
ഓട്ടങ്ങളിനിയെത്ര ബാക്കി നമുക്കായ്
ഒ.പി . ഹരീശൻ

2014 മേയ് 7, ബുധനാഴ്‌ച

ചെരുപ്പ് കവിത .

 ചെരുപ്പ്                     കവിത

നില തെറ്റിയൊഴുകാൻ  നിര തെറ്റിനീങ്ങാൻ
തേഞ്ഞു തീർന്നൊടുവിൽ  നീ പാഴ്വസ്തുവായിടും
രാമ രാജ്ജ്യത്തിനു കാവൽ നിന്ന നീയന്നു പാദുകമായി
അഴിമതിക്കാരുടെ  കഴുത്തിലണിഞ്ഞു നീ ചെരുപ്പായി

        കാമിനിമാരുടെ മാനം കാക്കാൻ നിന്നെ വീണ്ടും വാഴ്ത്തി
        അവനിയിൽ ഇനിയും വേഷങ്ങൾ ഒത്തിരിൻ നിനക്കായി
        മതമില്ലെന്നു ചൊല്ലി ക്ഷേത്ര നടയിലാരോ നിന്നെ തടഞ്ഞു
        മതം ഇല്ലാത്തവാൻ ഈശ്വര നിഷേധിയെന്നു മതം ഓതി

പാദങ്ങൾക്ക് മുണ്ട് മോഹങ്ങളെന്നു മുതലാളിത്വം
പാദങ്ങൾlക്കില്ല  ഇനിയൊരുവട്ടം മോഹിക്കാനവകാശം
മോഹങ്ങളൊക്കെ  നമ്മളാർക്കോ  തീറെഴുതി
മോഹമെന്നൊരു  വാക്കുച്ചരിക്കാനില്ല അവകാശം

         പാണ്ഡവർക്കു വ്യഭിചാരത്തിന് നിന്നെ കാവലിരുത്തി
         തെറ്റെന്നോതിയ  ശ്വാനൻ ഇന്നും വംശ ശാപം  ജീവിതമാക്കി
         അടി തെറ്റി വീണതിനെന്നം  നീ പഴി കേൾക്കുന്നു
         ആണി രോഗിയണിഞ്ഞ നിന്നെ കുലമോക്കെയും ഭയക്കുന്നു

പാദ രക്ഷയായി  നിന്നെ ഇന്നും വിലക്കുന്നവരോർക്കുക
പാദ സേവ ചെയ്യും നിങ്ങളുടെ പാദം രക്ഷിച്ചവനല്ലേ രക്ഷകൻ
പാദ മുദ്രകൾ  പിന്തുടരുന്നവരോർക്കുക
മുദ്രകാത്തവൻ ചെരുപ്പായി കുപ്പത്തൊട്ടിയിലശാന്തമായി  ഇന്നും
                                                                  . പി ഹരീശൻ






.