മരണ ഗർത്തം.............
അതുവഴി ചീരിപാഞെത്തിയ ഒരു പോലീസ് ജീപ്പ് പാലത്തിന്റെ മധ്യ ഭാഗത്തായി സഡൻ ബ്രേ ക്കിട്ട് നിറുത്തിയിട്ടു അതിൽ നിന്ന് ചാടിയിറങ്ങിയ സബ് ഇൻസ്പെക്ടർ അയാളോട് തട്ടിക്കയറി
എടോ തനിക്ക് ട്രാഫിക് നിയമങ്ങൾ അറിയില്ലേ
അറിയാം സാർ രാത്രിയായതുകൊണ്ട് ഇതുവഴി വാഹനമൊന്നും വരില്ല . അതുകൊണ്ട് ഞാൻ ഈ പുഴയുടെ ഭംഗി ഒന്ന് ആസ്വദിക്കാമെന്നു കരുതി നിറുത്തിയതാണ് ക്ഷമിക്കണം .
അയാൾ വളരെ ഭവ്യതയോടെ ഇൻസ്പെക്ട്രോടു ക്ഷമാപണം നടത്തിയെങ്കിലും . ഇൻസ്പെക്ടർ അധികാരത്തിന്റെ ഉത്തുംഗ ശ്രിംഗങ്ങളിലിരുന്നു കൊണ്ട് അയാളെ വിരട്ടാൻ എന്നോണം വീണ്ടും തട്ടി കയറിക്കൊണ്ടിരുന്നു.
പാലത്തിൽ വാഹനം പർക്കു ചെയ്യുന്നത് ട്രാഫിക് കുറ്റമാണ് അതുകൊണ്ട് അയ്യായിരം രൂപ പിഴയൊടുക്കണം . വണ്ടിയുടെ ബുക്കും പേപ്പറും എടുക്കെടാ
നിയമപാലകന്റെ ഭാഷ പലപ്പോഴും സഭ്യമല്ല .എടാ പോടാ എന്നൊക്കെ വിളിച്ചാണ് കേരളാ പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ജനങ്ങളോട് പെരുമാറുന്നത് അവിടെ പ്രായത്തിനോ മാന്യതയ്കോ അവർ വില കല്പ്പിക്കാറില്ല. പോലീസും നിയമ പാലകരും പൊതുജനത്തിന്റെ കൂലിക്കാര് ആണെന്ന ബോധം അവർക്ക് ഉണ്ടാകാറില്ല . പൊതുജനം ഖജനാവിലേക്ക് അടക്കുന്ന നയാ പൈസയുടെ നികുതിയിൽ നിന്നും ശമ്പളം പറ്റുന്ന പബ്ലിക് സെർവെന്റ്സ്. ഒരു വയോ വൃദ്ധനെ വിജനമായൊരു സ്ഥലത്ത് വെച്ച് പാതി രാത്രി തെറി വിളിക്കുകയും ഭീഷണി പെടുത്തുകയം ചെയ്യുന്നു.
അയാൾ വീണ്ടും ഇരു കയ്യും കൂപ്പി തൊഴുതുകൊണ്ട് , ക്ഷമിക്കണം സാർ , എന്റെ കൈയ്യിൽ പണമില്ല ഞാൻ പാവപ്പെട്ട ഒരെഴുത്തുകാരനാണ് . എന്നോടു അല്പം മാന്യത കാണിക്കണം എന്ന് അപേക്ഷിച്ചു .
പക്ഷെ ഇൻസ്പെക്ടർ ഉടുമ്പ് ഔസെഫ് വിടാൻ ഒരുക്കമല്ല .
തുടരും