2014 ഏപ്രിൽ 19, ശനിയാഴ്‌ച

സംഖൊലി

             
സംഖൊലി
കൃഷ്ണാ ഭഗവാനെ നിൻ പാഞ്ചജന്യത്തിൻ
നാദം മുഴങ്ങുവാൻ നേരമായി
ധർമ്മച്യുതിയിൽ അധർമ്മം അറുത്തിട്ട
 ധന്യാ ധനഞ്ജയ  സാരഥിയെ

              കേൾക്കട്ടെ വീണ്ടും അവിടുത്തെ ശംഖൊലി
              ഞെട്ടട്ടെ  നവ്യാ ദുശാസനന്മാർ
              കള്ള ചൂദിന്റെ കരു നീക്കക്കാരുടെ
              കാലിടറട്ടെ   തളർന്നിടട്ടെ

വീണ്ടുമൊരു രാജസൂയ്യ മിന്നാരതിൻ
ധർമ്മവൃതന്മാർ നടത്തിടട്ടെ
കൌസ്തുഭം  തന്നിലുരുമ്മി
ലാ ല ലാ ല  മാടിടുമ്പോൾ
                 
                  കാളിന്ദി യാറിൻ  പുളിനം പുളകിതം
                  പൂക്കളാലർച്ചിത മായിടട്ടെ
                   ഇല്ലാത്തവർക്ക് അവിടുന്നു ദൂതനായി
                   ഇല്ലയ്മയ്ക്ക്  അങ്ങിന്നു സാരഥിയായി

വന്നണയാനുള്ള  കാലമായി ഭാരതം
ഊർന്നു നോക്കിടുന്നു ഗീത വാക്ക്യം
ധേനുക്കൾ മേയട്ടെ  ധർമ്മം ചാരിക്കട്ടെ
ധന്ന്യരാവട്ടെ  മനുഷ്യ  വൃന്ദം
                                                ഒ. പി . ഹരീശൻ

2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച

നാട്ടു മാവ്

              നാട്ടു മാവ്

കവിത ഇന്നെന്റെ  നാക്കിനു വഴങ്ങിയില്ല
കവിത ഇന്നെന്റെ പേനയിലോഴുകിയില്ല
കുത്തി കുറിച്ചത്  ഒക്കെയും കവിതയായിരുന്നു
വെട്ടി തിരുത്തിയതും  ഒക്കെ കവിതയായിരുന്നു.

                    പുഴ ഒഴുകിയതൊക്കെയും കവിതയായിരുന്നു
                    പഴകിയൊരു  ഓർമ്മയായി ഇന്നും ശേഷിക്കുന്നു
                     പുഴയൊഴുകിയ വഴികളൊക്കെയും മാലിന്യ -
                     കൂമ്പാരങ്ങളാൽ മറയ്ക്കപ്പെട്ടൊരു രേഖ മാത്രം

അതിരുകൾ കാട്ടികൊടുക്കാൻ അവശേഷിച്ചില്ല
അടയാള ശില പോലും ഒന്നെവിടെയും
പൊൻ കതിരുകൾ ആടിയുലഞ്ഞ വയലുകൾ                                                                          ഇന്നും      മനസിലോരോർമ്മയായി   അവശേഷിക്കുന്നു
                      
                       ഇല്ലത്തെ നാട്ടുമാവിൻ ചുവട്ടിലൊരു  മാമ്പഴക്കാലം
                       എല്ലരുമൊത്തുകൂടി കാറ്റിനെ കാത്തൊരോർമ്മ
                       മാമ്പഴക്കാലം കഴിഞ്ഞു പോയി  മാവു തനിച്ചായി
                       നഷ്ടബാല്ല്യം  കഴിഞ്ഞു  കഷ്ട വർധക്യമെത്തിയപോൽ

കരിഞ്ഞുണങ്ങിയ ശിഖരങ്ങളുമായി ആരെയോ
കാത്തു നില്ക്കും മാവിൽ നിന്നോഴുകിയ കണ്ണീർ
ഇല്ലത്തമ്മ കിടപ്പായിട്ടന്ദ്യ   യാമത്തിനായി
ഇല്ലിനിയൊരു ജന്മ്മം കൂടി കത്തുനില്ക്കാൻ

                         ഒടുവിലൊരു ദിനം ഒടുങ്ങിയവർക്കൊപ്പം
                         കരിം പുക ചുരുളുകളായി ആകാശ വീഥിയിൽ
                         എരിഞ്ഞുണങ്ങിയ വാർധക്ക്യമായി  നഷ്ട യൗവനമായി
                         കരിഞ്ഞുണങ്ങിയോരോർമ്മയായി    നാട്ടുമാവ്  ഇന്നും

                                                                      ഒ. പി . ഹരീശൻ

2014 ഏപ്രിൽ 8, ചൊവ്വാഴ്ച

മരണഗർത്തം ഡി . നോവൽ ഭാഗം 4

       മരണഗർത്തം    ഡി . നോവൽ    ഭാഗം 4

          അയാളുടെ  കണ്ണുകളിൽ തീ പടർന്നു. ഇൻസ്പെക്ടർ ഭയന്നു  വിറയ്ക്കാൻ തുടങ്ങി
                 അലറി വിളിച്ചാൽ ഒന്ന് കേൾക്കാൻ  ഒരു മനുഷ്യന്റെ  ഗന്ധം  പോലും അവിടെ ഉണ്ടായിരുന്നില്ല .
                  ഒരു പാട് പാവങ്ങളുടെ  പുറത്തു  മൂന്നാം മുറ പ്രയോഗിച്ച  ഇൻസ്പെക്ടർ ഉടുമ്പ് ഔസെഫ്  നിന്ന്  വിയർത്തു
                    സാർ  ഇപ്പോൾ എന്തിനെയോ ഭയക്കുന്നു . ഔസേഫിനു  നിയമം അറിയില്ലേ . ഉടുമ്പിനെ പിടിച്ചു ചുട്ടു  തിന്നുന്നത്  നിയമപ്രകാരം കുറ്റമല്ലേ . വന നിയമം പോലീസുകാർക്ക്  ഒഴിവുണ്ടോ  എന്ന് അയാള് എളിമയോടെ ചോദിച്ചു .
                     നിങ്ങൾ ആരാണ്  എന്തിനാണ്  എന്നെ ഭയപ്പെടുത്തുന്നത്‌ .
                    സാർ ഞാൻ ആദ്യമേ പറഞ്ഞല്ലോ  ഞാൻ ഒരു പാവപ്പെട്ട എഴുത്തുകാരൻ. എന്റെ മുഷിഞ്ഞു നാറിയ  തോൾ സഞ്ചിയിൽ  കീറിപ്പറിഞ്ഞ കടലാസ് തുണ്ടുകൾ  ഒപ്പം മഷിതീരാറായ
ഒരു പേനയും . അല്ലാതെ എനിക്ക്  സാറിനെ പോലുള്ള  ഉയർന്ന വ്യക്തികളോട് ഒന്നും ചെയ്യാൻ സാധ്യമല്ല . സാർ ഭയപ്പെടുന്നത്  എന്നെയല്ല  സാറിന്റെ സ്വന്തം മനസാക്ഷിയെ ആണ്  സംശ യമുണ്ടെങ്കിൽ  ആ വണ്ടിയുടെ കണ്ണാടിയിൽ  സ്വന്തം മുഖം ഒന്ന് നോക്കൂ
                        ഇൻസ്പെക്ടർ ഭയന്ന് വിറച്ചുകൊണ്ട്  പോലീസ്‌ ജീപ്പിന്റെ സൈഡ് കണ്ണാടിയിൽ  സ്വന്തം മുഖത്തിന്റെ നിഴൽ നോക്കി.
                         അയാളുടെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു. തല പോലും കാണാനില്ല  സ്വന്തം തല അറുത്തു മാറ്റപ്പെട്ടിരിക്കുന്നു  ചോരയൊലിക്കുന്ന കബന്ധം  ഒരലർച്ചയോടെ  ഉടുമ്പ് ഔസെഫ് മറിഞ്ഞു വീണു .
                                                                                                      തുടരും .......

2014 ഏപ്രിൽ 2, ബുധനാഴ്‌ച

മരണ ഗർത്തം.............

  മരണ ഗർത്തം.............

             അതുവഴി  ചീരിപാഞെത്തിയ  ഒരു പോലീസ് ജീപ്പ്  പാലത്തിന്റെ  മധ്യ ഭാഗത്തായി  സഡൻ   ബ്രേ ക്കിട്ട്    നിറുത്തിയിട്ടു   അതിൽ  നിന്ന് ചാടിയിറങ്ങിയ   സബ് ഇൻസ്പെക്ടർ  അയാളോട്   തട്ടിക്കയറി
                എടോ തനിക്ക്  ട്രാഫിക്  നിയമങ്ങൾ  അറിയില്ലേ
               അറിയാം സാർ  രാത്രിയായതുകൊണ്ട്  ഇതുവഴി  വാഹനമൊന്നും   വരില്ല . അതുകൊണ്ട് ഞാൻ  ഈ പുഴയുടെ  ഭംഗി  ഒന്ന് ആസ്വദിക്കാമെന്നു  കരുതി നിറുത്തിയതാണ് ക്ഷമിക്കണം .
                അയാൾ  വളരെ ഭവ്യതയോടെ  ഇൻസ്പെക്ട്രോടു    ക്ഷമാപണം നടത്തിയെങ്കിലും . ഇൻസ്പെക്ടർ  അധികാരത്തിന്റെ  ഉത്തുംഗ ശ്രിംഗങ്ങളിലിരുന്നു കൊണ്ട്   അയാളെ വിരട്ടാൻ എന്നോണം  വീണ്ടും തട്ടി കയറിക്കൊണ്ടിരുന്നു.
                 പാലത്തിൽ  വാഹനം പർക്കു ചെയ്യുന്നത്  ട്രാഫിക് കുറ്റമാണ്  അതുകൊണ്ട്  അയ്യായിരം  രൂപ പിഴയൊടുക്കണം . വണ്ടിയുടെ ബുക്കും പേപ്പറും  എടുക്കെടാ
                  നിയമപാലകന്റെ  ഭാഷ  പലപ്പോഴും സഭ്യമല്ല .എടാ പോടാ എന്നൊക്കെ വിളിച്ചാണ് കേരളാ പോലീസിലെ  ഒരു വിഭാഗം ഉദ്യോഗസ്ഥർ ജനങ്ങളോട്  പെരുമാറുന്നത്  അവിടെ പ്രായത്തിനോ  മാന്യതയ്കോ അവർ വില കല്പ്പിക്കാറില്ല. പോലീസും നിയമ പാലകരും  പൊതുജനത്തിന്റെ   കൂലിക്കാര് ആണെന്ന  ബോധം  അവർക്ക്   ഉണ്ടാകാറില്ല . പൊതുജനം ഖജനാവിലേക്ക്  അടക്കുന്ന നയാ പൈസയുടെ  നികുതിയിൽ നിന്നും ശമ്പളം  പറ്റുന്ന  പബ്ലിക്‌ സെർവെന്റ്സ്. ഒരു വയോ വൃദ്ധനെ വിജനമായൊരു സ്ഥലത്ത് വെച്ച്  പാതി രാത്രി  തെറി വിളിക്കുകയും ഭീഷണി പെടുത്തുകയം ചെയ്യുന്നു.
               അയാൾ വീണ്ടും ഇരു കയ്യും കൂപ്പി തൊഴുതുകൊണ്ട് , ക്ഷമിക്കണം സാർ  , എന്റെ കൈയ്യിൽ പണമില്ല  ഞാൻ പാവപ്പെട്ട ഒരെഴുത്തുകാരനാണ് . എന്നോടു അല്പം മാന്യത കാണിക്കണം  എന്ന് അപേക്ഷിച്ചു .
                പക്ഷെ ഇൻസ്പെക്ടർ  ഉടുമ്പ് ഔസെഫ്  വിടാൻ ഒരുക്കമല്ല .
                                                                                                                     തുടരും